രാജ്യത്ത് നിലനിൽക്കുന്ന വംശീയ വിഭജനം ഇല്ലാതാക്കാൻ ട്രംപിന് സാധിച്ചില്ല. വംശീയതയും അനീതിയും തെരുവിൽ പ്രകടമാകുന്ന സ്ഥിതി വിശേഷമാണ് രാജ്യത്തുള്ളത്. രാജ്യത്തെ ഇത്രയും ഭീകരമായ അവസ്ഥയിലേക്ക് തള്ളിവിട്ട ട്രംപിന് പ്രസിഡന്‍റ് ആയിരിക്കാൻ യോഗ്യതയില്ലെന്ന് കമല ഹാരിസ് തുറന്നടിച്ചു.
പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്‍റെ ജനപ്രീതി കുത്തനെ ഇടിഞ്ഞതായാണ് അമേരിക്കയില്‍ നിന്നുള്ള സര്‍വ്വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത് ശരിയായി വന്നാല്‍ ജോ ബൈഡനൊപ്പം കമല ഹാരിസ് വൈറ്റ് ഹൌസിലെത്തും. 13 ലക്ഷം ഇന്ത്യാക്കാരാണ് അമേരിക്കയില്‍ വോട്ടര്മാരായുള്ളത്.